What's New..? : Click Here
വിദ്യാഭ്യാസ മന്ത്രി
Date: 02/10/2025
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ മാനേജ്‌മെന്റുകൾക്ക് മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വെല്ലുവിളിച്ചാൽ അംഗീകരിക്കാൻ കഴിയില്ലെന്നും വിമോചന സമരം ഇന്ന് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. 5000-ൽ അധികം ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്യേണ്ടത്. എന്നാൽ 1500-ൽ താഴെ ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും വി ശിവൻകുട്ടി പറഞ്ഞു.
വിഷയത്തിൽ 2021 മുതൽ പ്രശ്‌നമുണ്ടല്ലോ. നാല് വർഷക്കാലം കോടതിയിൽ പോകാനൊന്നും മെനക്കെടാത്തവരാണ് ഗവൺമെന്റിന്റെ അവസാനഘട്ടത്തിൽ സമരങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഈ സമരം രാഷ്ട്രീയ പ്രേരിതമാണ്. എൽഡിഎഫിന് വിരുദ്ധമായി എക്കാലത്തും നിലപാട് സ്വീകരിച്ചിട്ടുള്ള കുറേയാൾക്കാരാണ് സമരവുമായി രംഗത്ത് വരുന്നത്. രാഷ്ട്രീയപരമായി ഈ വിഷയത്തെ കാണുന്നുണ്ടെങ്കിൽ അതിന് മുന്നിലൊന്നും ഗവൺമെന്റ് കീഴടങ്ങുന്ന പ്രശ്മില്ല. മതവും ജാതിയും പോലുള്ള കാര്യങ്ങൾ വച്ചിട്ടൊന്നും വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരങ്ങളെ സംബന്ധിച്ചിടത്തോളം വിരട്ടാൻ നോക്കണ്ട. ചിലപ്പോൾ വിമോചന സമരം നടത്താനൊക്കെ അന്ന് സാധിച്ചിട്ടുണ്ടാകാം. ഇന്ന് അതിന് സാധ്യമല്ലെന്ന് മന്ത്രി പറഞ്ഞു.
സമാധാനപരമായി മുന്നോട്ടു പോകുന്ന വിദ്യാഭ്യാസമേഖല കുഴപ്പമാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. ഒരു വെല്ലുവിളിയും സർക്കാർ അംഗീകരിക്കില്ല. ചർച്ചയ്ക്ക് സർക്കാർ തയ്യാറാണ്. ധിക്കാരപരമായ സമീപനം സർക്കാരിനില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തനിക്കും മുഖ്യമന്ത്രിക്കും വീണ്ടും കത്തയച്ചിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് ആണ് കത്തയച്ചത്. വിദ്യാഭ്യാസ നയത്തിലെ 75% കാര്യങ്ങൾ നടപ്പിലാക്കി എന്ന് കാട്ടി മറുപടി നൽകും. ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥരും സഭാ സമ്മേളനം പൂർത്തിയായതിനുശേഷം താനും കേന്ദ്രസർക്കാരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.
ഭിന്നശേഷി നിയമനത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തിയും മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയും ക്രൈസ്തവ സഭകൾ രംഗത്തെത്തിയിരുന്നു.
വിഷയത്തിൽ 2021 മുതൽ പ്രശ്‌നമുണ്ടല്ലോ. നാല് വർഷക്കാലം കോടതിയിൽ പോകാനൊന്നും മെനക്കെടാത്തവരാണ് ഗവൺമെന്റിന്റെ അവസാനഘട്ടത്തിൽ സമരങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഈ സമരം രാഷ്ട്രീയ പ്രേരിതമാണ്. എൽഡിഎഫിന് വിരുദ്ധമായി എക്കാലത്തും നിലപാട് സ്വീകരിച്ചിട്ടുള്ള കുറേയാൾക്കാരാണ് സമരവുമായി രംഗത്ത് വരുന്നത്. രാഷ്ട്രീയപരമായി ഈ വിഷയത്തെ കാണുന്നുണ്ടെങ്കിൽ അതിന് മുന്നിലൊന്നും ഗവൺമെന്റ് കീഴടങ്ങുന്ന പ്രശ്മില്ല. മതവും ജാതിയും പോലുള്ള കാര്യങ്ങൾ വച്ചിട്ടൊന്നും വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരങ്ങളെ സംബന്ധിച്ചിടത്തോളം വിരട്ടാൻ നോക്കണ്ട. ചിലപ്പോൾ വിമോചന സമരം നടത്താനൊക്കെ അന്ന് സാധിച്ചിട്ടുണ്ടാകാം. ഇന്ന് അതിന് സാധ്യമല്ലെന്ന് മന്ത്രി പറഞ്ഞു.
സമാധാനപരമായി മുന്നോട്ടു പോകുന്ന വിദ്യാഭ്യാസമേഖല കുഴപ്പമാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. ഒരു വെല്ലുവിളിയും സർക്കാർ അംഗീകരിക്കില്ല. ചർച്ചയ്ക്ക് സർക്കാർ തയ്യാറാണ്. ധിക്കാരപരമായ സമീപനം സർക്കാരിനില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തനിക്കും മുഖ്യമന്ത്രിക്കും വീണ്ടും കത്തയച്ചിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് ആണ് കത്തയച്ചത്. വിദ്യാഭ്യാസ നയത്തിലെ 75% കാര്യങ്ങൾ നടപ്പിലാക്കി എന്ന് കാട്ടി മറുപടി നൽകും. ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥരും സഭാ സമ്മേളനം പൂർത്തിയായതിനുശേഷം താനും കേന്ദ്രസർക്കാരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.
ഭിന്നശേഷി നിയമനത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തിയും മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയും ക്രൈസ്തവ സഭകൾ രംഗത്തെത്തിയിരുന്നു.
---------------
2026 ജനുവരി 7 മുതൽ 11 വരെ അഞ്ച് ദിവസങ്ങളിലായാണ് കലോത്സവം അരങ്ങേറുക.
ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള ചരിത്രസംഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ.
19 സബ് കമ്മിറ്റികളുടെയും ചെയർമാൻമാരുടെയും കൺവീനർമാരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും തൃശ്ശൂരിലെ ജനങ്ങളുടെ അകമഴിഞ്ഞ സഹകരണത്തിലൂടെയും ഈ മേള ഒരു വൻവിജയമാകുമെന്ന് ഉറപ്പുണ്ട്.
മേളയുടെ പ്രചാരണത്തിനായി പ്രോമോ വീഡിയോ അടക്കമുള്ള ആധുനിക പ്രൊമോഷണൽ സംവിധാനങ്ങൾ ഉപയോഗിക്കും.
പരിസ്ഥിതി സൗഹൃദ മേളയെന്ന നിലയിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ട് മാതൃകാപരമായ ഒരു കലോത്സവമാണ് ലക്ഷ്യമിടുന്നത്.
കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി 2025 ജൂലൈ 25-ന് തിരുവനന്തപുരത്ത് അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം ചേർന്നിരുന്നു.
തുടർന്ന്, ഓഗസ്റ്റ് 12-ന് ബഹു. റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ. കെ രാജന്റെ അധ്യക്ഷതയിൽ തൃശൂരിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതിക്ക് രൂപം നൽകി.
* പങ്കാളിത്തം: 249 ഇനങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 14,000 വിദ്യാർത്ഥികൾ മേളയിൽ മാറ്റുരയ്ക്കും.
* വേദികൾ: മത്സരങ്ങൾക്കായി ഏറ്റവും അനുയോജ്യമായ വേദികൾ കണ്ടെത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും.
* താമസം: മത്സരാർത്ഥികൾക്കും ഒഫീഷ്യൽസിനും താമസിക്കുന്നതിനായി നഗരത്തിലെ വിവിധ വിദ്യാലയങ്ങൾ സജ്ജീകരിക്കും.
* ഭക്ഷണം: കലോത്സവത്തിൽ പങ്കെടുക്കുന്നവർക്കും സംഘാടകർക്കും ഉൾപ്പടെ എല്ലാവർക്കും മികച്ച നിലവാരത്തിലുള്ള ഭക്ഷണം ഒരുക്കും.
* ബഡ്ജറ്റും സ്പോൺസർഷിപ്പും: സർക്കാർ അനുവദിച്ച ബഡ്ജറ്റിന് പുറമെ, സ്പോൺസർമാരെ കണ്ടെത്തി മേള കൂടുതൽ വർണാഭമാക്കാൻ എല്ലാ സബ് കമ്മിറ്റികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
* അവാർഡുകൾ: 'എ ഗ്രേഡ്' നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാർ 1,000 രൂപയുടെ സാംസ്കാരിക സ്കോളർഷിപ്പ് നൽകും.
കൂടാതെ, സ്പോൺസർഷിപ്പിലൂടെ ഇവർക്ക് പ്രത്യേക മൊമെന്റോ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ട്രോഫി കമ്മിറ്റി ചെയ്യും.
സ്വർണ്ണക്കപ്പ് ഘോഷയാത്രയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ അറിയിക്കുന്നതാണ്.
തൃശ്ശൂരിലെ ജനപ്രതിനിധികളുടെയും സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം അവിസ്മരണീയമാക്കാനാണ് സംഘാടക സമിതി ലക്ഷ്യമിടുന്നത്.
സംസ്ഥാന കലോൽസവം -2025 വേദികൾ:
1 തേക്കിൻകാട് മൈതാനം (എക്സിബിഷഷൻ ഗ്രൗണ്ട് )
2 തേക്കിൻകാട് മൈതാനം (തെക്കേ ഗോപുരനട )
3 തേക്കിൻകാട് മൈതാനം (നെഹ്റു പാർക്കിന് സമീപം )
4 സി.എം.എസ് എച്ച് എസ്. എസ് (ഓപ്പൺസ്റ്റേജ്) തൃശൂർ
5 സി.എം.എസ്.എച്ച് എസ്. എസ്. തൃശൂർ
6 വിവേകോദയം എച്ച് എസ്.എസ്. തൃശൂർ
7 വിവേകോദയം എച്ച് എസ്. എസ്. (ഓപ്പൺസ്റ്റേജ്) തൃശൂർ
8 മോഡൽ ബോയ്‌സ് എച്ച് എസ് എസ്
9 ഗവ ട്രെയിനിങ് കോളേജ് തൃശൂർ
10 സാഹിത്യ അക്കാദമി (ഓപ്പൺസ്റ്റേജ് )തൃശൂർ
11 സാഹിത്യ അക്കാദമി ഹാൾ തൃശൂർ
12 ടൗൺഹാൾ തൃശൂർ
13. സംഗീതനാടക അക്കാദമി ഹാൾ (കെ.ടി. മുഹമ്മദ് സ്‌മാരക തിയ്യറ്റർ)
14 പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഹാൾ തൃശൂർ
15 ജവഹർ ബാലഭവൻ ഹാൾ തൃശൂർ
16 ഹോളി ഫാമിലി എച്ച് എസ് തൃശൂർ
17 ഹോളി ഫാമിലി എച്ച് എസ്.എസ്. തൃശൂർ
18 സെന്റ് ക്ലെയേഴ്സ് എൽ. പി. എസ്. തൃശൂർ
19 സെന്റ് ക്ലെയേഴ്സസ് എച്ച്. എസ്.എസ്.
20 ഫൈൻ ആർട്സ് കോളേജ് തൃശൂർ
21 സേക്രഡ് ഹാർട്ട് എച്ച് എസ്. എസ്. തൃശൂർ
22 സെന്റ് തോമസ് കേളേജ് എച്ച് എസ്.എസ്.
23 കാൽഡിയൻ സിറിയൻ എച്ച് എസ്.എസ്.
24 പോലീസ് അക്കാദമി രാമവർമ്മപുരം തൃശൂർ
25 മുരളി തിയറ്റർ
26 സെൻ്റ് ജോസഫ് എച്ച് എസ് തൃശൂർ
സംസ്ഥാന സ്കൂൾ ഒളിമ്പിക്സ്:
സ്കൂൾ ഒളിമ്പിക്സിന്റെ മാനുവൽ പരിഷ്കരണം അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്.
ഇത് പരിഷ്കരിച്ച് ഗവൺമെന്റ് ഉത്തരവ് ആകുന്ന മുറയ്ക്ക് കളരിപ്പയറ്റ് ഉൾപ്പെടെ പുതിയ മത്സരങ്ങളും നിലവിൽ ഉൾപ്പെടുത്താത്ത ചില മത്സരങ്ങളുടെ കാറ്റഗറികളും ഉൾപ്പെടുത്തുന്നതാണ്.
UID :
യു ഐ ഡി ഇല്ലാത്ത കുട്ടികളെ തസ്തിക നിർണയത്തിന് ഈ വർഷം പരിഗണിച്ചിട്ടില്ല.
യു ഐ ഡി ഇല്ല എന്ന കാരണത്താൽ എത്ര അധ്യാപക - അനധ്യാപക ജീവനക്കാർക്ക് തസ്തിക നഷ്ടപ്പെട്ടു എന്നത് സംബന്ധിച്ച് കണക്ക് ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
യു ഐ ഡി ഇല്ല എന്ന കാരണം കൊണ്ട് ഒരു കുട്ടിക്കും അനുകൂല്യങ്ങൾ ലഭ്യമാകാതിരിക്കില്ല.
പാഠപുസ്തകം, യൂണിഫോം, ഉച്ചഭക്ഷണം എന്നിവയെല്ലാം ലഭിക്കും.
യു ഐ ഡി വിഷയം ബാധിക്കുന്നത് തസ്തികകളെ മാത്രമാണ്.
ആധാർ കാർഡിനു പകരം കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് തിരിച്ചറിയൽ രേഖയാക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടത്താനും സ്‌കൂളുകളിലെ തസ്തിക നിർണയം കുറച്ചുകൂടി ലഘൂകരിക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ സെക്രട്ടറി അടങ്ങുന്ന ഒരു ഉന്നതതലസമിതിയെ നിയോഗിച്ചിട്ടുണ്ട്.
ഒക്ടോബർ മാസത്തിൽ തന്നെ ഇത് സംബന്ധമായ പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ റിപ്പോർട്ട് ലഭ്യമായ ഉടൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ ഭേദഗതികൾ വരുത്തും.
കെ ഇ ആർ പരിഷ്കരണം :
KER 1959ൽ നിലവിൽ വന്നതിനു ശേഷം കാലാനുസൃതമായി ഒരുപാട് മാറ്റങ്ങൾ വിദ്യാഭ്യാസ രംഗത്ത് വരികയും വിദ്യാഭ്യാസ അവകാശ നിയമം പോലുള്ള നിയമ നിർമ്മാണങ്ങൾ നടക്കുകയും വിവരസങ്കേതിക വിദ്യ എല്ലാ മേഖലകളിലും വികസിക്കുകയും ചെയ്തിട്ടുണ്ട്.
ആയതിൻ്റെ അടിസ്ഥാനത്തിൽ കെ ഇ ആർ- ലെ പല നിയമങ്ങളും ചട്ടങ്ങളും അപരിഷ്‌കൃതവും കാലഹരണപ്പെട്ടതുമാണ്.
ഇത്തരം നിയമങ്ങൾ കാലാനുസൃതമായി പരിഷ്‌ക്കരിക്കുന്നതിൻ്റെ ഭാഗമായി നിയമനാംഗീകാരവും തസ്തികനിർണയവും ഉൾപ്പടെ സമന്വയ പ്ലാറ്റ്ഫോം മുഖേനെ ഓൺലൈൻ ആക്കുകയും ആയതിലെ നടപടികളിൽ ഓട്ടോമേഷൻ കൊണ്ടുവന്നു നടപ്പിൽ വരുത്താൻ സർക്കാർ തത്വത്തിൽ തീരുമാനം എടുക്കുകയും ചെയ്തു.
ഇത്തരത്തിൽ കെ ഇ ആർ സമൂലമായി പരിഷ്‌കരിക്കുന്നതിന് വകുപ്പ് തലത്തിൽ ഉദ്യോഗസ്ഥരുടെ സേവനം കൂടെ ലഭ്യമാക്കി പ്രൊപ്പോസൽ തയ്യാറാക്കി ആയത് സർക്കാരിൻ്റെ പരിഗണനയിലാണ്.
ആയത് നടപ്പിലാകുന്നതോട് കൂടി വകുപ്പിലെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമായും കാര്യക്ഷമമായും സമയബന്ധിതമായും നടക്കുന്നതാണ്.
കെ ഇ ആർ പരിഷ്കരണം സംബന്ധിച്ച് നിലവിലുള്ള സമിതി ആവശ്യമായ പരിഷ്കരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം:
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണവും നിയമനവും വേഗത്തിൽ ആക്കുന്നതിനു ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ നിർദേശപ്രകാരം സംസ്ഥാനതല, ജില്ലാതല സമിതികൾ രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്.
ഈ സമിതികളുടെ പ്രവർത്തനം ഓഗസ്റ്റ് 25ന് ആരംഭിച്ചു.
2025 ജൂൺ 28 മുതൽ എയിഡഡ് സ്‌കൂളുകളിൽ നടന്ന ഭിന്നശേഷി സംവരണ നിയമനങ്ങൾ നടത്തേണ്ടത് ജില്ലാതല സമിതികളാണ്.
ഒഴിവുകൾ വിട്ടുനൽകേണ്ടതിനുള്ള സൗകര്യം സമന്വയ സോഫ്റ്റ്‌വെയറിൽ ആണ് ലഭ്യമാക്കിയിട്ടുള്ളത്.
സമന്വയ മുഖേന ലഭ്യമാക്കിയിട്ടുള്ള സൗകര്യങ്ങൾ മാനേജർമാർ ഉപയോഗപ്പെടുത്തി വരുന്നു.
2025-26 വർഷത്തെ തസ്തിക നിർണയം സംസ്ഥാനത്ത് നടത്തിയിട്ടുള്ളതിനാൽ ഭിന്നശേഷി സംവരണത്തിനായി വിട്ടു നൽകപ്പെട്ട ഒഴിവുകളുടെ സ്ഥിരീകരണം വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിച്ച് സ്ഥിരീകരിച്ച് ജില്ലാതല സമിതിയിലേക്ക് അയച്ചു വരുന്നു.
ജില്ലാതല സമിതികളുടെ സുഗമമായ പ്രവർത്തനത്തിന് ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തലം വരെയുള്ള ജില്ലാതല സമിതി, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ, ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, മാനേജർമാർ, പ്രിൻസിപ്പൽമാർ, പ്രഥമാധ്യാപകർ ഉദ്യോഗാർത്ഥികൾ എന്നിവർ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ആവശ്യമായ നിർദ്ദേശവും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
കാറ്റഗറി ഒന്ന് മുതൽ ഏഴു വരെയുള്ള വിഭാഗങ്ങളിലെ നിയമനങ്ങൾക്കായി മാനേജർമാർ വിട്ടുനൽകിയ ഒഴിവുകൾ സ്ഥിരീകരിച്ച് വിദ്യാഭ്യാസ അധികാരികൾ ജില്ലാതല സമിതികൾക്ക് ആഗസ്റ്റ് എട്ടിനു തന്നെ നൽകണമെന്ന കർശന നിർദേശം സർക്കാർ പുറപ്പെടുവിച്ചിരുന്നു.
ഇത്തരം ലഭ്യമാകുന്ന ഒഴിവുകളിലേയ്ക്ക് നിയമനത്തിന് യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി പ്രകാരമുള്ള ലിസ്റ്റും ഫോൺ നമ്പറും സ്പെഷ്യൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും ജില്ലാതല സമിതികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു.
ഭിന്നശേഷി നിയമനം നടപ്പാക്കുന്നതിനായി മാനേജർമാർ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് നൽകിയിട്ടുണ്ട്.
എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നിന്നും ഉദ്യോഗാർഥികളുടെ വിവരങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ നിയമന നടപടികളിലേക്ക് കടക്കും.
ഒക്ടോബർ മാസത്തിൽ തന്നെ ആയിരത്തി നാനൂറോളം ഭിന്ന ശേഷി ഉദ്യോഗാർഥികൾക്ക് ആദ്യ ഘട്ടത്തിൽ നിയമന ശുപാർശ നൽകാനാകും.
Date: 27/09/2025
സ്കൂൾ കലോത്സവം :
ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ 64-ാമത് പതിപ്പിന് സാംസ്കാരിക തലസ്ഥാനമായ തൃശൂർ ആതിഥേയത്വം വഹിക്കുകയാണ്.
ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ 64-ാമത് പതിപ്പിന് സാംസ്കാരിക തലസ്ഥാനമായ തൃശൂർ ആതിഥേയത്വം വഹിക്കുകയാണ്.
2026 ജനുവരി 7 മുതൽ 11 വരെ അഞ്ച് ദിവസങ്ങളിലായാണ് കലോത്സവം അരങ്ങേറുക.
ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള ചരിത്രസംഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ.
19 സബ് കമ്മിറ്റികളുടെയും ചെയർമാൻമാരുടെയും കൺവീനർമാരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും തൃശ്ശൂരിലെ ജനങ്ങളുടെ അകമഴിഞ്ഞ സഹകരണത്തിലൂടെയും ഈ മേള ഒരു വൻവിജയമാകുമെന്ന് ഉറപ്പുണ്ട്.
മേളയുടെ പ്രചാരണത്തിനായി പ്രോമോ വീഡിയോ അടക്കമുള്ള ആധുനിക പ്രൊമോഷണൽ സംവിധാനങ്ങൾ ഉപയോഗിക്കും.
പരിസ്ഥിതി സൗഹൃദ മേളയെന്ന നിലയിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ട് മാതൃകാപരമായ ഒരു കലോത്സവമാണ് ലക്ഷ്യമിടുന്നത്.
കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി 2025 ജൂലൈ 25-ന് തിരുവനന്തപുരത്ത് അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം ചേർന്നിരുന്നു.
തുടർന്ന്, ഓഗസ്റ്റ് 12-ന് ബഹു. റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ. കെ രാജന്റെ അധ്യക്ഷതയിൽ തൃശൂരിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതിക്ക് രൂപം നൽകി.
* പങ്കാളിത്തം: 249 ഇനങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 14,000 വിദ്യാർത്ഥികൾ മേളയിൽ മാറ്റുരയ്ക്കും.
* വേദികൾ: മത്സരങ്ങൾക്കായി ഏറ്റവും അനുയോജ്യമായ വേദികൾ കണ്ടെത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും.
* താമസം: മത്സരാർത്ഥികൾക്കും ഒഫീഷ്യൽസിനും താമസിക്കുന്നതിനായി നഗരത്തിലെ വിവിധ വിദ്യാലയങ്ങൾ സജ്ജീകരിക്കും.
* ഭക്ഷണം: കലോത്സവത്തിൽ പങ്കെടുക്കുന്നവർക്കും സംഘാടകർക്കും ഉൾപ്പടെ എല്ലാവർക്കും മികച്ച നിലവാരത്തിലുള്ള ഭക്ഷണം ഒരുക്കും.
* ബഡ്ജറ്റും സ്പോൺസർഷിപ്പും: സർക്കാർ അനുവദിച്ച ബഡ്ജറ്റിന് പുറമെ, സ്പോൺസർമാരെ കണ്ടെത്തി മേള കൂടുതൽ വർണാഭമാക്കാൻ എല്ലാ സബ് കമ്മിറ്റികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
* അവാർഡുകൾ: 'എ ഗ്രേഡ്' നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാർ 1,000 രൂപയുടെ സാംസ്കാരിക സ്കോളർഷിപ്പ് നൽകും.
കൂടാതെ, സ്പോൺസർഷിപ്പിലൂടെ ഇവർക്ക് പ്രത്യേക മൊമെന്റോ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ട്രോഫി കമ്മിറ്റി ചെയ്യും.
സ്വർണ്ണക്കപ്പ് ഘോഷയാത്രയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ അറിയിക്കുന്നതാണ്.
തൃശ്ശൂരിലെ ജനപ്രതിനിധികളുടെയും സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം അവിസ്മരണീയമാക്കാനാണ് സംഘാടക സമിതി ലക്ഷ്യമിടുന്നത്.
സംസ്ഥാന കലോൽസവം -2025 വേദികൾ:
1 തേക്കിൻകാട് മൈതാനം (എക്സിബിഷഷൻ ഗ്രൗണ്ട് )
2 തേക്കിൻകാട് മൈതാനം (തെക്കേ ഗോപുരനട )
3 തേക്കിൻകാട് മൈതാനം (നെഹ്റു പാർക്കിന് സമീപം )
4 സി.എം.എസ് എച്ച് എസ്. എസ് (ഓപ്പൺസ്റ്റേജ്) തൃശൂർ
5 സി.എം.എസ്.എച്ച് എസ്. എസ്. തൃശൂർ
6 വിവേകോദയം എച്ച് എസ്.എസ്. തൃശൂർ
7 വിവേകോദയം എച്ച് എസ്. എസ്. (ഓപ്പൺസ്റ്റേജ്) തൃശൂർ
8 മോഡൽ ബോയ്‌സ് എച്ച് എസ് എസ്
9 ഗവ ട്രെയിനിങ് കോളേജ് തൃശൂർ
10 സാഹിത്യ അക്കാദമി (ഓപ്പൺസ്റ്റേജ് )തൃശൂർ
11 സാഹിത്യ അക്കാദമി ഹാൾ തൃശൂർ
12 ടൗൺഹാൾ തൃശൂർ
13. സംഗീതനാടക അക്കാദമി ഹാൾ (കെ.ടി. മുഹമ്മദ് സ്‌മാരക തിയ്യറ്റർ)
14 പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഹാൾ തൃശൂർ
15 ജവഹർ ബാലഭവൻ ഹാൾ തൃശൂർ
16 ഹോളി ഫാമിലി എച്ച് എസ് തൃശൂർ
17 ഹോളി ഫാമിലി എച്ച് എസ്.എസ്. തൃശൂർ
18 സെന്റ് ക്ലെയേഴ്സ് എൽ. പി. എസ്. തൃശൂർ
19 സെന്റ് ക്ലെയേഴ്സസ് എച്ച്. എസ്.എസ്.
20 ഫൈൻ ആർട്സ് കോളേജ് തൃശൂർ
21 സേക്രഡ് ഹാർട്ട് എച്ച് എസ്. എസ്. തൃശൂർ
22 സെന്റ് തോമസ് കേളേജ് എച്ച് എസ്.എസ്.
23 കാൽഡിയൻ സിറിയൻ എച്ച് എസ്.എസ്.
24 പോലീസ് അക്കാദമി രാമവർമ്മപുരം തൃശൂർ
25 മുരളി തിയറ്റർ
26 സെൻ്റ് ജോസഫ് എച്ച് എസ് തൃശൂർ
സംസ്ഥാന സ്കൂൾ ഒളിമ്പിക്സ്:
സ്കൂൾ ഒളിമ്പിക്സിന്റെ മാനുവൽ പരിഷ്കരണം അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്.
ഇത് പരിഷ്കരിച്ച് ഗവൺമെന്റ് ഉത്തരവ് ആകുന്ന മുറയ്ക്ക് കളരിപ്പയറ്റ് ഉൾപ്പെടെ പുതിയ മത്സരങ്ങളും നിലവിൽ ഉൾപ്പെടുത്താത്ത ചില മത്സരങ്ങളുടെ കാറ്റഗറികളും ഉൾപ്പെടുത്തുന്നതാണ്.
UID :
യു ഐ ഡി ഇല്ലാത്ത കുട്ടികളെ തസ്തിക നിർണയത്തിന് ഈ വർഷം പരിഗണിച്ചിട്ടില്ല.
യു ഐ ഡി ഇല്ല എന്ന കാരണത്താൽ എത്ര അധ്യാപക - അനധ്യാപക ജീവനക്കാർക്ക് തസ്തിക നഷ്ടപ്പെട്ടു എന്നത് സംബന്ധിച്ച് കണക്ക് ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
യു ഐ ഡി ഇല്ല എന്ന കാരണം കൊണ്ട് ഒരു കുട്ടിക്കും അനുകൂല്യങ്ങൾ ലഭ്യമാകാതിരിക്കില്ല.
പാഠപുസ്തകം, യൂണിഫോം, ഉച്ചഭക്ഷണം എന്നിവയെല്ലാം ലഭിക്കും.
യു ഐ ഡി വിഷയം ബാധിക്കുന്നത് തസ്തികകളെ മാത്രമാണ്.
ആധാർ കാർഡിനു പകരം കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് തിരിച്ചറിയൽ രേഖയാക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടത്താനും സ്‌കൂളുകളിലെ തസ്തിക നിർണയം കുറച്ചുകൂടി ലഘൂകരിക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ സെക്രട്ടറി അടങ്ങുന്ന ഒരു ഉന്നതതലസമിതിയെ നിയോഗിച്ചിട്ടുണ്ട്.
ഒക്ടോബർ മാസത്തിൽ തന്നെ ഇത് സംബന്ധമായ പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ റിപ്പോർട്ട് ലഭ്യമായ ഉടൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ ഭേദഗതികൾ വരുത്തും.
കെ ഇ ആർ പരിഷ്കരണം :
KER 1959ൽ നിലവിൽ വന്നതിനു ശേഷം കാലാനുസൃതമായി ഒരുപാട് മാറ്റങ്ങൾ വിദ്യാഭ്യാസ രംഗത്ത് വരികയും വിദ്യാഭ്യാസ അവകാശ നിയമം പോലുള്ള നിയമ നിർമ്മാണങ്ങൾ നടക്കുകയും വിവരസങ്കേതിക വിദ്യ എല്ലാ മേഖലകളിലും വികസിക്കുകയും ചെയ്തിട്ടുണ്ട്.
ആയതിൻ്റെ അടിസ്ഥാനത്തിൽ കെ ഇ ആർ- ലെ പല നിയമങ്ങളും ചട്ടങ്ങളും അപരിഷ്‌കൃതവും കാലഹരണപ്പെട്ടതുമാണ്.
ഇത്തരം നിയമങ്ങൾ കാലാനുസൃതമായി പരിഷ്‌ക്കരിക്കുന്നതിൻ്റെ ഭാഗമായി നിയമനാംഗീകാരവും തസ്തികനിർണയവും ഉൾപ്പടെ സമന്വയ പ്ലാറ്റ്ഫോം മുഖേനെ ഓൺലൈൻ ആക്കുകയും ആയതിലെ നടപടികളിൽ ഓട്ടോമേഷൻ കൊണ്ടുവന്നു നടപ്പിൽ വരുത്താൻ സർക്കാർ തത്വത്തിൽ തീരുമാനം എടുക്കുകയും ചെയ്തു.
ഇത്തരത്തിൽ കെ ഇ ആർ സമൂലമായി പരിഷ്‌കരിക്കുന്നതിന് വകുപ്പ് തലത്തിൽ ഉദ്യോഗസ്ഥരുടെ സേവനം കൂടെ ലഭ്യമാക്കി പ്രൊപ്പോസൽ തയ്യാറാക്കി ആയത് സർക്കാരിൻ്റെ പരിഗണനയിലാണ്.
ആയത് നടപ്പിലാകുന്നതോട് കൂടി വകുപ്പിലെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമായും കാര്യക്ഷമമായും സമയബന്ധിതമായും നടക്കുന്നതാണ്.
കെ ഇ ആർ പരിഷ്കരണം സംബന്ധിച്ച് നിലവിലുള്ള സമിതി ആവശ്യമായ പരിഷ്കരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം:
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണവും നിയമനവും വേഗത്തിൽ ആക്കുന്നതിനു ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ നിർദേശപ്രകാരം സംസ്ഥാനതല, ജില്ലാതല സമിതികൾ രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്.
ഈ സമിതികളുടെ പ്രവർത്തനം ഓഗസ്റ്റ് 25ന് ആരംഭിച്ചു.
2025 ജൂൺ 28 മുതൽ എയിഡഡ് സ്‌കൂളുകളിൽ നടന്ന ഭിന്നശേഷി സംവരണ നിയമനങ്ങൾ നടത്തേണ്ടത് ജില്ലാതല സമിതികളാണ്.
ഒഴിവുകൾ വിട്ടുനൽകേണ്ടതിനുള്ള സൗകര്യം സമന്വയ സോഫ്റ്റ്‌വെയറിൽ ആണ് ലഭ്യമാക്കിയിട്ടുള്ളത്.
സമന്വയ മുഖേന ലഭ്യമാക്കിയിട്ടുള്ള സൗകര്യങ്ങൾ മാനേജർമാർ ഉപയോഗപ്പെടുത്തി വരുന്നു.
2025-26 വർഷത്തെ തസ്തിക നിർണയം സംസ്ഥാനത്ത് നടത്തിയിട്ടുള്ളതിനാൽ ഭിന്നശേഷി സംവരണത്തിനായി വിട്ടു നൽകപ്പെട്ട ഒഴിവുകളുടെ സ്ഥിരീകരണം വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിച്ച് സ്ഥിരീകരിച്ച് ജില്ലാതല സമിതിയിലേക്ക് അയച്ചു വരുന്നു.
ജില്ലാതല സമിതികളുടെ സുഗമമായ പ്രവർത്തനത്തിന് ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തലം വരെയുള്ള ജില്ലാതല സമിതി, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ, ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, മാനേജർമാർ, പ്രിൻസിപ്പൽമാർ, പ്രഥമാധ്യാപകർ ഉദ്യോഗാർത്ഥികൾ എന്നിവർ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ആവശ്യമായ നിർദ്ദേശവും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
കാറ്റഗറി ഒന്ന് മുതൽ ഏഴു വരെയുള്ള വിഭാഗങ്ങളിലെ നിയമനങ്ങൾക്കായി മാനേജർമാർ വിട്ടുനൽകിയ ഒഴിവുകൾ സ്ഥിരീകരിച്ച് വിദ്യാഭ്യാസ അധികാരികൾ ജില്ലാതല സമിതികൾക്ക് ആഗസ്റ്റ് എട്ടിനു തന്നെ നൽകണമെന്ന കർശന നിർദേശം സർക്കാർ പുറപ്പെടുവിച്ചിരുന്നു.
ഇത്തരം ലഭ്യമാകുന്ന ഒഴിവുകളിലേയ്ക്ക് നിയമനത്തിന് യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി പ്രകാരമുള്ള ലിസ്റ്റും ഫോൺ നമ്പറും സ്പെഷ്യൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും ജില്ലാതല സമിതികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു.
ഭിന്നശേഷി നിയമനം നടപ്പാക്കുന്നതിനായി മാനേജർമാർ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് നൽകിയിട്ടുണ്ട്.
എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നിന്നും ഉദ്യോഗാർഥികളുടെ വിവരങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ നിയമന നടപടികളിലേക്ക് കടക്കും.
ഒക്ടോബർ മാസത്തിൽ തന്നെ ആയിരത്തി നാനൂറോളം ഭിന്ന ശേഷി ഉദ്യോഗാർഥികൾക്ക് ആദ്യ ഘട്ടത്തിൽ നിയമന ശുപാർശ നൽകാനാകും.
------------
Date: 26/09/2025
തിരുവനന്തപുരം: നവരാത്രി ആഘോഷം പ്രമാണിച്ച് 30/09/2025 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു.
സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്
നിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രഫഷണൽ കോളജുകൾ
ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 30ന് അവധിയായിരിക്കും. ഇത്
സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
എന്നാൽ സെപ്റ്റംബർ 30 ന് നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ, നിയമസഭയുമായി
ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് അവധിയുണ്ടാകില്ല. നിലവിൽ ഒക്ടോബർ 1,
2 തീയതികളിലും സംസ്ഥാനത്ത് പൊതുഅവധിയാണ്.
------------
Date: 25/08/2025
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്ത അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി.
സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വര്‍ദ്ധിപ്പിച്ച് 1250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.
കഴിഞ്ഞ വർഷം ആനുകൂല്യം ലഭിച്ച എല്ലാവിഭാഗങ്ങള്‍ക്കും ഇത്തവണ വര്‍ദ്ധിപ്പിച്ച ആനുകൂല്യം ലഭിക്കും.
-----------
Date: 24/08/2025
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി വിഭാഗക്കാർക്ക് നിയമന സംവരണം ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കിയതായി . ഹൈക്കോടതിയുടെയും
സുപ്രീം കോടതിയുടെയും നിർദേശങ്ങൾക്കനുസരിച്ച് വിശദമായ മാർഗനിർദേശങ്ങൾ
പുറപ്പെടുവിച്ചു. നിയമനം നടത്താനായി സംസ്ഥാനതല, ജില്ലാതല സമിതികൾ
രൂപീകരിച്ചതായും മന്ത്രി അറിയിച്ചു.
ഭിന്നശേഷി നിയമനങ്ങൾക്കായി സംസ്ഥാനതല, ജില്ലാതല സമിതികൾ രൂപീകരിച്ച് ഉത്തരവായി. ഈ സമിതികളുടെ പ്രവർത്തനം ഈ മാസം ഓഗസ്റ്റ് 25-ന് ആരംഭിക്കും. ഒരു മാസത്തിനുള്ളിൽ നിയമന നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ നടപടികൾ പൂർത്തിയാക്കുന്നതോടെ, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെ നിയമിക്കാൻ കഴിയും.
ഭിന്നശേഷി നിയമനം പൂർത്തിയാക്കിയ ശേഷം, താൽക്കാലികമായി നിയമനം ലഭിച്ച മറ്റ് അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനങ്ങൾ സ്ഥിരപ്പെടുത്തും.
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ഉൾപ്പെടെ ഇതുവരെ 1100-ൽ പരം ഭിന്നശേഷി വിഭാഗക്കാർക്ക് നിയമനം നൽകിയിട്ടുണ്ട്. ഭിന്നശേഷി നിയമനം നടക്കുന്നത് വരെ, 2018 നവംബർ 18-നും 2021 നവംബർ 8-നും ഇടയിലെ ഒഴിവുകളിൽ നിയമിക്കപ്പെട്ടവർക്ക് പ്രൊവിഷണലായും, അതിനുശേഷം നിയമിക്കപ്പെട്ടവർക്ക് ദിവസവേതനാടിസ്ഥാനത്തിലും ശമ്പളം നൽകും.
ഇവരുടെ നിയമനങ്ങൾ, ഭിന്നശേഷി നിയമനം പൂർത്തിയാകുന്ന മുറയ്ക്ക് സ്ഥിരപ്പെടുത്തും. പ്രൊവിഷണൽ നിയമനം ലഭിച്ചവർക്ക് പെൻ (PEN) നമ്പർ, കെ.എ.എസ്.ഇ.പി.എഫ്. അംഗത്വം എന്നിവ നൽകാനും സ്ഥാനക്കയറ്റത്തിനും അവധി ആനുകൂല്യങ്ങൾക്കും അർഹതയുണ്ടായിരിക്കും.
നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്) നൽകിയ ഹർജിയിൽ, ഭിന്നശേഷി വിഭാഗത്തിനായി മാറ്റിവെച്ച തസ്തികകൾ ഒഴികെയുള്ള ഒഴിവുകളിൽ സ്ഥിരം നിയമനം നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. എന്നാൽ, ഈ വിധി എൻ.എസ്.എസ്. മാനേജ്‌മെൻ്റിന് കീഴിലുള്ള സ്കൂളുകൾക്ക് മാത്രമാണ് ബാധകമെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഇത് പാലിക്കാതിരുന്നാൽ കോടതി അലക്ഷ്യമാകും.
----------
വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാണല്ലോ. എന്നാൽ ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് സ്കൂളുകളിൽ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടു. അതുകൊണ്ട്, ഇനി മുതൽ ഈ മൂന്ന് പ്രധാന ആഘോഷങ്ങൾ സ്കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി. ഇത് വിദ്യാലയ അന്തരീക്ഷത്തിൽ കൂടുതൽ സന്തോഷവും വർണ്ണാഭമായ ഓർമ്മകളും നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.അംഗനവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, കിന്റർഗാർട്ടൻ, മദ്രസകൾ, സ്വകാര്യ ട്യൂഷൻ സെന്ററുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾ, അഭിമുഖങ്ങൾ, നവോദയ വിദ്യാലയം, റെസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. അതേസമയം, സ്കൂൾ പരീക്ഷകൾക്ക് അവധി ബാധകമായിരിക്കും.
അവധിക്കാലത്ത് കുട്ടികൾ പുഴകളിലോ, തടയണകളിലോ ഇറങ്ങരുതെന്നും വീട്ടിൽ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കണമെന്നും രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടർഫുകളിലും, മറ്റ് കളിക്കളങ്ങളിലും കളിക്കുന്നത് ഒഴിവാക്കാനും പാലങ്ങൾക്കും ജലാശയങ്ങൾക്കും സമീപം നിന്ന് സെൽഫിയെടുക്കുന്നതിൽ നിന്നും വീഡിയോ ചിത്രീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാനും നിർദ്ദേശമുണ്ട്. നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങൾക്ക് പകരം പ്രവർത്തി ദിവസങ്ങൾ ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു
Date: 23/08/2025
തിരുവനന്തപുരം:
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഓണസമ്മാനമായി ഒരു ഗഡു (3%) ഡി.എ /
ഡി.ആർ അനുവദിച്ചു. ആഗസ്റ്റ് മാസത്തെ ശമ്പളത്തോടൊപ്പം പുതുക്കിയ ശമ്പളവും, സെപ്റ്റംബർ ഒന്നിന് പുതുക്കിയ പെൻഷനും ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
----------
Date: 21/08/2025
വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാണല്ലോ. എന്നാൽ ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് സ്കൂളുകളിൽ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടു. അതുകൊണ്ട്, ഇനി മുതൽ ഈ മൂന്ന് പ്രധാന ആഘോഷങ്ങൾ സ്കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി. ഇത് വിദ്യാലയ അന്തരീക്ഷത്തിൽ കൂടുതൽ സന്തോഷവും വർണ്ണാഭമായ ഓർമ്മകളും നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
----------
(19/08/2025 ചൊവ്വ) അവധി..
Date: 18/08/2025
ശക്തമായ
മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്കും നാളെ, ഓഗസ്റ്റ് 19-ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടറും
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സനുമായ മാധവിക്കുട്ടി എം.എസ്
ഉത്തരവിട്ടു. കനത്ത മഴയും കാറ്റും കാരണം പല സ്ഥലങ്ങളിലും വെള്ളക്കെട്ട്
രൂപപ്പെട്ടതും, കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്.
കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾ, അഭിമുഖങ്ങൾ, നവോദയ വിദ്യാലയം, റെസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. അതേസമയം, സ്കൂൾ പരീക്ഷകൾക്ക് അവധി ബാധകമായിരിക്കും.
അവധിക്കാലത്ത് കുട്ടികൾ പുഴകളിലോ, തടയണകളിലോ ഇറങ്ങരുതെന്നും വീട്ടിൽ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കണമെന്നും രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടർഫുകളിലും, മറ്റ് കളിക്കളങ്ങളിലും കളിക്കുന്നത് ഒഴിവാക്കാനും പാലങ്ങൾക്കും ജലാശയങ്ങൾക്കും സമീപം നിന്ന് സെൽഫിയെടുക്കുന്നതിൽ നിന്നും വീഡിയോ ചിത്രീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാനും നിർദ്ദേശമുണ്ട്. നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങൾക്ക് പകരം പ്രവർത്തി ദിവസങ്ങൾ ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു
------------
(16/08/2025 ശനി) അവധി..
Date: 15/08/2025
തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴയ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (16/08/2025 ശനി) തൃശ്ശൂര്‍ ജില്ലയിലെ
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും
അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ,
അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും
അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
------------
Date: 13/08/2025